Posts

Showing posts from May, 2022

തുടക്കം

 ഇത് കഥയല്ല, ജീവിതത്തിന്റെ ഒരേടാണ്. പ്രീഡിഗ്രി തോറ്റ് തൊഴിലില്ലാത്ത തുല്യ ദുഃഖിതരുടെ താവളമായ വായനശാലയുടെ തിണ്ണ നിരങ്ങുന്ന കാലം. കാൽക്കാശ് കയ്യിലില്ലാത്തവൻ നേരിടുന്ന പരിഹാസത്തിനും പുച്ഛത്തിനും അവഹേളനത്തിനും കാല ദേശ ഭേദമില്ല. റിസ്റ്റ് വാച്ചുള്ളവനേയും പാന്റിട്ടവനേയും മൊക്കെ ആദരവോടെ കാണുന്ന കാലമാണ്.  അച്ഛന് ഒരു വാച്ചുണ്ട്. പ്രായാധിക്യം കൊണ്ട് ഇടക്കിടക്ക് തളർന്നിരുന്നു പോകുന്ന, വാച്ച് ഡോക്ടർ ജോണിച്ചേട്ടൻ വരെ കണ്ടാലുടൻ വെറ്റിലടക്കവച്ച് നമസ്കരിക്കുന്ന വാച്ച്. എറണാകുളത്ത് വാച്ചിന്റെ ഏത് മാറാരോഗവും ചികിത്സിച്ചു മാറ്റുന്ന സൂപ്പർ സ്പെഷലിസ്റ്റ് ഷേണായിക്ക് ജോണിച്ചേട്ടൻ ഈ കേസ് റഫർ ചെയ്തു. ജോണിച്ചേട്ടൻ സുല്ലിട്ട വാച്ച് ഷോണായി സവിധത്തിലെത്തിച്ചതാണ് ഞാൻ. വാച്ച് കയ്യിലെടുത്ത് തിരിച്ചും മറിച്ചും കുലുക്കിയും നോക്കി ഷേണായി ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇതിവിടെയല്ല. ഈ വരിയിൽ തന്നെ 6 കടക്കപ്പുറം ഒരു ഷേണായുടെ കടയുണ്ട്. അവിടെയാവും ഭേദം. " മുന്നോട്ട് നടന്ന് കട കണ്ടു. . അതും ഷേണായി തന്നെ. പക്ഷെ ഇരുമ്പ് കടയാണ് !!! ആദ്യം ഇരച്ചുകയറിയത് ദേഷ്യമാണെങ്കിലും പഹയൻ ഷേണായിയുടെ നർമ്മബോധമോർത്തപ്പോ അതൊരു പുഞ്ചിരിയായി...
 അമ്മ പറയാറുണ്ട്. വിശപ്പറിയാൻ, പെറ്റ പെണ്ണിന്റെ അവശതയറിയാൻ, ബിയ്യേ ക്കാരനാവേണ്ടന്ന്. പണ്ട് , പണ്ടെന്ന് വച്ചാൽ ഒരു മുപ്പത്തഞ്ചു വർഷമായിക്കാണും. അമ്മ എന്നെ ഒറ്റക്കാക്കിപ്പോയിട്ട് തന്നെ വർഷം 22 കഴിഞ്ഞു. ഒരവധി ദിവസം. കള്ള കർക്കിടക മായിട്ടും അന്ന് വെയിൽ ഉഗ്രപ്രതാപിയായി വാഴുന്നു. മുറ്റത്തിനപ്പുറം മുളമ്പടി "ഗേറ്റിനു " പിന്നിൽ നിന്നൊരു ശബ്ദം . "അമ്മാ.... ഒരു ദേശത്തിന്റെ കഥയിലെ കള്ളുഷാപ്പ് പിക്കറ്റു ചെയ്യുന്ന കുഞ്ഞാപ്പുവിനെ ഷാപ്പിനു മുന്നിൽ വിട്ട് മനസ്സില്ലാമനസ്സോടെ ഞാൻ തലയുയർത്തി നോക്കിയപ്പോൾ ഒരു സ്ത്രീയാണ്. മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ . മുഷിഞ്ഞു മുഷിഞ്ഞ വേഷം, അവശ മുഖം., ഒക്കത്തൊരു വയ്ക്കാറായ കുഞ്ഞ്. അവന്റെ മുഖവും വല്ലാതെ വാടിയിരിക്കുന്നു. ഞാനെഴുന്നേറ്റ് ചെല്ലും മുമ്പേ സാക്ഷാൽ അമ്മമഹാറാണി മുറ്റത്ത് പ്രത്യക്ഷപ്പെട്ടു.  "ആരാ ... അമ്മയെ കണ്ടതും, അവർ മുറ്റത്ത് കയറി വന്നു. ഉച്ചവെയിലിന്റെ ശൗര്യത്തെ ചെറുക്കാനാവും അമ്മ നെറ്റിയിൽ കൈപ്പടം വിലങ്ങനെ വച്ച് അവരെ സൂക്ഷിച്ച് നോക്കുന്നു. പിന്നെ ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല. അമ്മ തിണ്ടിമ്മേൽ കയറിനിന്ന് ആയാസപ്പെട്ട് പാളേങ്കൊടൻ വാഴയുടെ...
 കഥ (ആദ്യ ഭാഗം ) ഈ വഴി വന്നിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും സീതക്ക് സംശയമൊന്നുമില്ല. ബസ്സിറങ്ങിയാൽ ഇടത്തേക്കുള്ള രണ്ടാമത്തെ ഇടവഴി . അന്നത് ചെമ്മൺ നിരത്തായിരുന്നു. പിന്നീട് കറുത്ത കുപ്പായമണിഞ്ഞ് ഇപ്പോൾ ടൈൽ വിരിച്ചിരിക്കുന്നു. ഇരുവശത്തുമുണ്ടായിരുന്ന വേലികളിൽ പടർന്നു കയറിയ വള്ളിച്ചെടികളും സസ്യജാലവും വിവിധ നിറങ്ങളണിഞ്ഞ മതിലുകൾക്ക് വഴി മാറി. നൂറടി നടന്നാൽ പച്ചച്ചായമടിച്ച , കുറ്റിയിൽ തിരിയുന്ന ആർഭാടമൊന്നുമില്ലാത്ത ഗേറ്റു കടന്ന് സീത കണ്ണുകെട്ടിയാലും കൃത്യമായി ആ വീട്ടുമുറ്റത്ത് ചെന്ന് നിൽക്കും. സീതയുടെ നിശ്വാസവും അവൾ നനച്ചു വളർത്തിയ മുല്ലയുടേയും പനിനീർ പുഷ്പങ്ങളുടേയും സമ്മിശ്ര ഗന്ധമിയന്ന മുറ്റം. പൈപ്പും മോട്ടറുമൊക്കെ വന്നിട്ടും ഒരു പാള വെള്ളം കോരി മുഖം കഴുകി രണ്ടു മൂന്ന് കൈക്കുമ്പിൾ വെള്ളം ഇറങ്ങിയതിന്റെ കുളിര് അന്നനാളത്തിനറ്റം വരെ പടർന്നിറങ്ങുതാസ്വദിച്ചിട്ടേ അവൾ വാതിൽ തുറന്നകത്ത് കയറൂ. അത് അവൾ വീടിനോടൊപ്പം വിലപ്പെട്ടതെല്ലാം പിന്നിലുപേക്ഷിറങ്ങിയ കാലത്തെ വീട്.   പക്ഷെ, പച്ചച്ചായമടിച്ച ഗേറ്റും രണ്ടു മുറിയും ഹാളും അടുക്കളയുമുണ്ടായിരുന്ന സീതയുടെ വീടും അയൽ വക്കങ്ങളിലെ മൂന്ന...
 കഥ തുടർച്ച (രണ്ടാം ഭാഗം ) ( ആദ്യ ഭാഗത്തിന്റെ ലിങ്ക് ആദ്യ കമന്റിൽ.) വെൺപട്ടിൽ സ്വർണ്ണ നൂലുകൾ കൊണ്ടുള്ള ചിത്രപ്പണിയിൽ മുഴുകിയ ആകാശമേലാപ്പിനെ മുട്ടിയുരുമ്മുന്ന കടും നീലപ്പ് കലർന്ന പച്ചയുടുത്ത മലനിരകൾ പോക്കുവെയിലേറ്റ് തിളങ്ങുന്നു. ഒഴുകി നീങ്ങുന്ന വെൺ മേഘങ്ങൾ. സുഖകരമായ തണുത്ത കാറ്റും , പ്രശാന്തസുന്ദരമായ പ്രകൃതിയും നൽകുന്ന . ഉണർവ്വ് ചെറുതല്ല. ഇതെല്ലാം സാധ്യമാക്കുന്നത് സീതയുടെ സാന്നിധ്യവും.  തന്റെ ബൈപാസ് സർജറിക്ക്‌ ശേഷമുള്ള ആദ്യ യാത്രയാണ്. ഈ മലയടിവാരത്തിലേ ക്കാവണമതെന്ന നിർദ്ദേശം സീതയുടേതായിരുന്നു. വിവാഹശേഷം ആദ്യയാത്രയും ഇവിടേക്കായിരുന്നല്ലോ. മൂന്നു മാസങ്ങളായുള്ള അലച്ചിലും പരിചരണവും അവളെ നന്നേ തളർത്തിയിട്ടുണ്ട്. മദ്ധ്യവയസ്സിന്റെ സ്വാഭാവിക ആരോഗ്യപ്രശ്നങ്ങൾ അവൾക്കുമുണ്ട്. പരിചാരകനെ പറഞ്ഞ യക്കേണ്ടന്നതും അവളുടെ തീരുമാനമായിരുന്നു.   കൽപ്പടവുകൾ ലേശം ആയാസപ്പെട്ടാണവൾ കയറുന്നത്. എന്നാൽ നോവും പക്ഷികളുടെ ചിറകടി , ഉത്സാഹഭാവം നിലനിർത്താൻ പാടുപെടുന്ന മുഖത്ത് നിഴലിക്കുന്നതറിയാനാവുന്നുണ്ട്.  ഒപ്പമെത്തി ഓരത്തെ വലിയ കരിങ്കല്ലിലിരുന്ന് നര കയറിത്തുടങ്ങിയ മുടിയിഴകൾ മാടിയൊതുക്കി ഇന്ദ്...
 സഹപാഠിയായ സുഹൃത്ത് 10 സെന്റ് സ്ഥലം വാങ്ങി. അറിഞ്ഞ വിലയിത്തിരി കൂടുതലാണല്ലോ എന്ന് തോന്നിയെങ്കിലും അതൊന്നും ഭാവിക്കാതെ ടൗണിൽ വച്ച് കണ്ടപ്പോൾ ഞാൻ കുശലം പറഞ്ഞു. " സ്ഥലമൊക്കെയായല്ലോ. വീടുപണി തുടങ്ങുകയാണോ ? കുറച്ചു നാൾ കൂടി കണ്ടതാണ്. പ്രാരബ്ധമൊഴിയാത്തയാൾ. അച്ഛനുമമ്മയും ഇയാളുടേയും അനുജന്റേയും കുടുംബവുമായി ചെറുതല്ലാത്ത കുടുംബം. ചോദിച്ചതബദ്ധമായോ എന്നൊരു ശങ്കയുണർന്നതും ഞാൻ മറ്റൊരു വിഷയത്തിലേക്ക് കടക്കും മുമ്പ് അയാൾ പറഞ്ഞു.  " താൻ വാ , നമുക്ക് കുറച്ചിരിക്കാം " ബാറിലെ അരണ്ട വെളിച്ചത്തിലിരുന്ന് അയാൾ തുടർന്നു. "വിലയിത്തിരി കൂടുതലായി. പക്ഷെ അത് കൈവിടാൻ പറ്റില്ലായിരുന്നു. " "അയാൾ സെന്റിന് 3 ലക്ഷം പറഞ്ഞു. ഞാൻ രണ്ടേകാലും. ഒടുവിൽ 2.90 തന്നെ കൊടുക്കേണ്ടിവന്നു. മർമ്മമറിഞ്ഞ് വില പേശുന്നതിൽ അയാൾ എന്നേക്കാൾ മിടുക്കനായിരുന്നു. " വേറെ സ്ഥലം നോക്കാമായിരുന്നല്ലോ. ഇപ്പോ പൊതുവേ ഡിമ്മല്ലേ ? ഞാൻ ചോദിച്ചു. ഓരോ ബിയർ കഴിഞ്ഞിരുന്നു. ഇരു കൈകളും ചെന്നികളിലൂന്നി മേശമേൽ കൈമുട്ട മർത്തി മിഴികളുയർത്താതെ അയാൾ പറഞ്ഞു തുടങ്ങി. " സാവകാശം വേണ്ടേ ? താവാട്ടിലാണല്ലോ താമസം. കുറേ നാളായി ഭാര്യ ന...
കൗസല്യാ സുപ്രജാ രാമ " കേട്ട് മിഴിയിമകൾ വലിച്ചു തുറന്ന് തത്രപ്പെട്ടെഴുന്നേറ്റ് മുടി വാരിക്കെട്ടി തലയിണയാൽ ഉണ്ണിക്കുട്ടന് തടവച്ച് പറ്റിച്ച ടൈംപീസിലേക്ക് ഈർഷ്യയോടൊരു നോട്ടമുണ്ട്. കുളത്തിൽ മുങ്ങിക്കയറി , ഈറനിടാൻ മടിച്ച് നനഞ്ഞ പുളിയിലക്കരയൻ കൊണ്ട് ഉപായത്തിൽ പുതച്ച്, തിരുമ്പിയ തുണികൾ ചുമലിലിട്ട് , അലകളൊതുങ്ങിയ ജലപ്പരപ്പിലെ ഉലയുന്ന പ്രതിബിംബത്തിലേക്ക് ഒരു നിമിഷം നീണ്ട ഒരു കണ്ണേറുണ്ട്. ഇല്ലിപ്പടി കടന്ന് തുണി തോരയിട്ട് അര നാഴിക കണക്കാക്കിയിട്ട ഇരുപ്പുഴുക്ക് അരിയുടെ വേവ് കൂടിയോ എന്ന ആധിയോടെ ചുവരിലെ വട്ടക്കണ്ണാടിയിലേക്ക് ഒരു പാളി നോട്ടമുണ്ട്. തീ കുറച്ച് കൈക്കല കൂട്ടിവാങ്ങിയ ചോറ് കലം അടപലക കൊണ്ടടച്ച് ചെരിച്ച് തടുത്ത് വച്ച് ഈറൻ മാറി ഉണങ്ങിയ തോർത്തിൽ മുടി പൊതിഞ്ഞ് ചുറ്റിത്തിരുകി വീണ്ടും ചുമരിലുറപ്പിച്ച കണ്ണാടിയിലൊരു മുഖം കാട്ടലുണ്ട്. കുട്ടിക്കുറയുടെ മൂട്ടിൽ പലവണ കൊട്ടി ഉള്ളം കയ്യിൽ മടിയോടെ വീണ തരികളൊന്ന് വാസനിച്ച് " ഇരു കൈകളിലുമാക്കി ഒരു തേച്ചെത്തിക്കലുണ്ട്. ചായയായില്ലേ ? എന്ന ഈർഷ്യ കലർന്ന ചോദ്യം കേട്ട് വട്ടപ്പൊട്ടിനെ ചൂണ്ടുവിരലാൽ ധൃതിയിലൊന്ന് മെനയാക്കി "യ്ക്ക് രണ്ടു കയ്യുള്ളൂ"...
 അച്ചാ, ഈ ചേട്ടൻ പറേണത് സത്യാണോ? 6 വയസ്സുകാരിയായ മകളാണ്. അല്ലെങ്കിലും പെണ്ണിന് കൊഞ്ചൽ മാറിയിട്ടില്ല. സർവ്വ പ്രതിരോധങ്ങളും തട്ടിത്തകർത്ത് ഇഹലോകത്തേക്കു് പിറന്നു വീണ ധീരവനിതയാണ്. വാശിക്കാരിയും. കലപിലാ ചോദ്യങ്ങളുമായി പൂച്ചയെേപാലെ മുട്ടിയുരുമ്മി എപ്പോഴും ചുറ്റുവട്ടത്തുണ്ടാവും.  ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ നൂലാമാലകളിൽ മുഷിഞ്ഞു തുഴഞ്ഞു കൊണ്ടിരുന്ന ഞാൻ അലക്ഷ്യമായി ഒന്നു മൂളി. ങ്ഹും. "ങ്ഹേ, സത്യാണോച്ചാ? പിടി തരാതെ ഒളിച്ചുകളിച്ചുകൊണ്ടിരുന്ന ഒരു ശമ്പളനിർണ്ണയം KSR ചട്ടങ്ങളുമായി ഒത്തു പോകുന്നുണ്ടോ എന്ന് ഗഹനമായി പഠിച്ചു കൊണ്ടിരുന്ന ഞാൻ വീണ്ടും മൂളി.  " ങ്ഹും." പിന്നെ ശബ്ദമൊന്നും കേട്ടില്ല. വേറെന്തെങ്കിലും കുരുട്ടു ചോദ്യവുമായി അമ്മക്കു ചുറ്റുമുണ്ടാവും. ഞാൻ എന്റെ മനോവ്യായാമം തുടർന്നു. കുറേക്കഴിഞ്ഞ് ചായയും കൊണ്ടു പ്രത്യക്ഷപ്പെട്ട ഭാര്യയാണ് പറഞ്ഞത്.  "ങ്ങളെന്താ അവളോട് പറഞ്ഞത്? " എന്തേ? അതിവിദഗ്ധമായി ഒപ്പിച്ചു വച്ച ഫിക്സേഷനിലെ കുരുക്കഴിച്ച് തീരാതെ വിഷണ്ണനായിരുന്ന ഞാൻ അലക്ഷ്യമായി ചോദിച്ചു. "ങ്ങളൊന്ന് തല പൊക്കണുണ്ടോ? കുഞ്ഞി പെണ്ണതാ കട്ടിലിക്കെടന്ന് കരയണ്ട്. ...
 മേഘദൂത് തെങ്ങിന്റെ താഴെ നിന്ന് ചാഞ്ഞും ചെരിഞ്ഞും മുകളിലേക്ക് നോക്കി പാപ്പൂട്ടി വക ഉപദേശം. ചേട്ടാ, ആകെ നാലെണ്ണമേ മൂത്ത തൊള്ളൂ. അതിലൊരെണ്ണം ഞാങ്കൊണ്ടോവും. ബാക്കി 3. അയിനെന്നാ കിട്ടാനാ. 50 രൂപ എനിക്ക് കൂലി. അത്‌ താഴെ വീഴുമ്പൊ എടുത്താ പോരെ? പാപ്പൂട്ടി എക്കണോമിക്സ്.. " ഇവിടെ ചമ്മന്തിയരയ്ക്കാനൊരു തേങ്ങയില്ലെടാ ... അതിനോ? രണ്ടു ദിവസമായി ചെവിയിലലയടിക്കുന്ന കോറസ്സും പരിഭവത്താൽ രാകിമിനുക്കിയ മിഴിമുനകളും ഓർത്തു കൊണ്ട് ഞാൻ ചോദിച്ചു. പാപ്പൂട്ടി അവന്റെ M80 ക്കരികിലേക്ക് പോയി. പൊതിച്ച തേങ്ങ അഞ്ചണ്ണം എടുത്തു കൊണ്ടുവന്നു. "ഐശ്വര്യമായിട്ട് ഒരു നൂറിങ്ങെട്. എന്നട്ട് ഇതങ്ങ് അടുക്കളേലോട്ട് കൊട്. !!! ചുരുക്കത്തിൽ ഇന്നവന് തെങ്ങ് കേറാൻ മനസ്സില്ല . കക്ഷിയുടെ വൃത്തിയുള്ള കൈലിയും കളർ ബനിയനും എണ്ണയിൽ മുക്കി ചീകിയൊതുക്കിയ കുരുവിക്കൂട് മുടിയുമൊന്നും തെങ്ങ് കേറാൻ പറ്റിയതല്ല. കയ്യിലുള്ള തേങ്ങ കാശാക്കി മാറ്റി വേറെയെന്തോ പരിപാടി മനസ്സിലുണ്ട്. " ചേട്ടൻ കാശെട് , എനിക്ക് ഊട്ടീപ്പോകാനൊള്ളതാ ....പാപ്പൂട്ടി തിരക്കുകൂട്ടി.  അപ്പോ അതാണ്. "ഊട്ടി " യെന്ന് കേട്ടപ്പോൾ വിസ്മൃതിയിലായ ചില ഓർമ്മത്തുണ്ടുക...
 എനിക്കൊരാഗ്രഹമുണ്ട്. ഒരിക്കലും നടക്കാത്ത ആഗ്രഹം. അദൃശ്യനായി ചെന്ന് നന്ദിനിടീച്ചറുടെ ക്ളാസിലിരിക്കണം.  അത് സാധിക്കുമെങ്കിൽ ഞാനാദ്യം പോകുക എന്നെ അഞ്ചിലും ആറിലും കണക്ക് പഠിപ്പിച്ച തൊട്ടയൽവാസിയായിരുന്ന നന്ദിനി സാറിന്റെ ക്ളാസിലേക്കാണ്. ടീച്ചറമ്മാർക്ക് വൈകീട്ട് ചായയും പരിപ്പുവടയോ സുഖിയനോ വാങ്ങിക്കൊണ്ട് വരുന്നത് എന്റെ സഹ മടിയനായ ജോണിയാണ്. അതിലൊരു പരിപ്പുവടയാണ് അവന് പ്രതിഫലം. അയൽവാസിപ്പയ്യനോടുള്ള സ്നേഹ വാത്സല്യം കൊണ്ട് നന്ദിനി സാർ ഒരു തുണ്ട് പരിപ്പുവട എന്നെ വിളിച്ചു തരും. ആ തുണ്ടിൽ നിന്ന് ഒരു ചെറിയ കഷ്ണം അടർത്തി ഞാൻ സെലീനക്ക് കൊടുക്കും. പത്തു വയസ്സുകാരന്റെ ഭാവി വധുവാണ് സെലീന !!. അവൾ നന്നായി പഠിക്കും. അതുകൊണ്ട് ഞാനും ബുദ്ധിമുട്ടി പഠിക്കും. എങ്ങാൻ തോറ്റുപോയാൽ താഴെ ക്ളാസിൽ പഠിക്കുന്ന എനിക്ക് മുകളിലെ ക്ളാസിൽ പഠിക്കുന്ന സെലീനയെ അവളുടെ വീട്ടുകാർ കെട്ടിച്ച് തരൂല്ലാ. അത്രയൊക്കെ ഭാവിയെ കുറിച്ച് ചിന്തിക്കാനുള്ള ബോധമെനിക്ക് പത്ത് വയസ്സിലും ഉണ്ടായിരുന്നു !!! പിന്നേയും വലിയൊരു പ്രശ്നം അവശേഷിക്കുന്നുണ്ട്. അവൾ കൃസ്ത്യാനിയാണ്. ആ ഗൗരവമേറിയ പ്രശ്നത്തിനുള്ള പോംവഴി അവൾ തന്നെ രഹസ്യമായി എന്നോട് പറഞ്ഞു ...
 അന്ത്രയോസ്പാപ്പൻ ഇവിടെ പള്ളിത്താഴത്തും വരാറുണ്ട്. പള്ളിത്താഴമെന്ന് പറഞ്ഞാൽ റോഡിന് വടക്ക് വശത്ത് തങ്കച്ചന്റെ ചായക്കടയും രണ്ടു പലചരക്കു കടകളും ചന്ത കൂടുന്ന ബുധനും ശനിയും മാത്രം തുറക്കുന്ന മലഞ്ചരക്ക് കടയും. തെക്ക് ഭാഗത്ത് റേഷൻ കടയും നമ്പ്യാരുടെ വൈദ്യശാലയും പുരവത്ത് ചേട്ടന്റെ തുണിക്കടയും അതിന് മുന്നിലിരുന്ന് തയ്ക്കുന്ന ഭാസ്കരനും അവനരികിൽ മുറങ്ങൾ മടിയിലേറ്റിയലേറ്റിയ ബീഡി തെറുപ്പുകാരും . ഇത് കൂടാതെ മണിയൻ ചേട്ടന്റെ ബാർബർ ഷോപ്പും ഒരു കുഞ്ഞിപ്പോസ്റ്റോഫീസുമായാൽ പള്ളിത്താഴമായി. അന്ത്രയോസ് പാപ്പൻ എല്ലാ വെള്ളിയാഴ്‌ച്ചേം ഒമ്പതേമുക്കാലിന്റെ മഡോണ ബസ്സിന് കെഴക്കൂന്ന് വന്നെറങ്ങും. ബസ്സേന്നെറങ്ങി കൈരണ്ടും പിണച്ച് മുകളിലേക്കുയർത്തി നടുവൊന്ന് വളച്ച്, തലേൽ വട്ടക്കെട്ട് കെട്ടിയ തോർത്തൊന്ന് കുടഞ്ഞ് തോളിലിട്ട് ചുറ്റുമൊരു നോട്ടമുണ്ട്. പിന്നെ കുന്നിൽ മുകളിലെ പള്ളിക്കുരിശിലേക്ക് നോക്കി നെഞ്ചത്ത് വലത് കൈ വച്ച് ഒരു നിൽപ്പുണ്ട്. ഇന്നത്തെ ഇരയ്ക്കായുള്ള മൗന പ്രാർത്ഥനയാണത്. പിന്നെ, ഉപായത്തിലൊന്ന് കുരിശ് വരച്ച്, റോഡ് മുറിച്ച് കടന്ന് തങ്കച്ചന്റെ ചായക്കടേട്ട് കേറി ബെഞ്ചേലിരിക്കും. കടുപ്പത്തിലൊരു ചായ , നടുക്...
 കാൽമുട്ടിനൽപ്പം വേദനയുള്ളതുകൊണ്ട് ബസ്സിൽ നിന്ന് ചാടിയിറങ്ങാനൊന്നും വയ്യ. സാവധാനം ഓരോ പടി ചവിട്ടിയാണ് ഇറങ്ങിയത്. മലമ്പനിക്കാരനെന്ന പോലെ ബസ്സിൽ നിന്നിറങ്ങി തുള്ളിത്തുള്ളി നിൽക്കുന്ന കിളിയുടെ വക ശകാരത്തിൽ പൊതിഞ്ഞ പരിഹാസവാക്കുകൾ പിന്നാലെയെത്തി.  "ഞ്ഞ് വേം എറങ്ങ്, ഇതെന്നാ നെയ് സേവിച്ചോണ്ടിരിക്ക്വാണോ? എന്നോടാണോ, ആണെങ്കിൽ ഇവനോട് രണ്ടു പറഞ്ഞിട്ടു കാര്യമെന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ എടുത്താൽ പൊങ്ങാത്ത ചാക്കുകെട്ടുമായി ഇറങ്ങാൻ ബദ്ധപ്പെടുന്ന ഒരു കാർന്നോരോടാണ്‌. വാർദ്ധക്യത്തിന്റെ അവശത പേറുന്ന മുഖം കണ്ട് ഒരു സഹതാപത്തിര ഉയർന്നു വന്നതാണ്. പക്ഷെ വൃദ്ധന്റെ മറുപടി കേട്ടപ്പോൾ സഹതാപം ഉയർന്നുപൊങ്ങിയ ചിരിക്ക് വഴി മാറി.  " അതു നിന്റപ്പനോട് ചോദീരെടാ" കാർന്നോരുടെ തെറിക്കുത്തരം മുറിപ്പത്തൽ സ്വഭാവത്തിനെ പ്രായത്തിനൊട്ടും തളർത്താൻ കഴിഞ്ഞിട്ടില്ല. അതങ്ങിഷ്ടപ്പെട്ടു. വൃദ്ധനെ മനസ്സാ അഭിനന്ദിച്ച് ഫുട്ട് പാത്തിലേക്ക് കയറുമ്പോഴാണ് മുൻവാതിലിലെ കിളിയുടെ ഉച്ചത്തിലുള്ള വിളിയും ചോദ്യവും ശ്രദ്ധയാകർഷിച്ചത്.  "ഈ കൊച്ച് ആരുടേയാ? ശ്ശോ, ഇതു പണിയായല്ലോ. ഈ കൊച്ചിന് ഒടമസ്സരൊണ്ടോാാന്നു്?"  ചുറ്റും കൂടിയ...
 ഈയിടെയായി അതിരാവിലെ തന്നെ നിദ്രയുടെ പുതപ്പ് നീങ്ങി ബോധ മണ്ഡലത്തിലേക്കുണരും. അബോധ മനസ്സിൽ കണ്ട കിനാവുകൾ ഇഴ ചേർക്കാനൊരു വിഫലശ്രമമാണ് ഇനിയുള്ള കുറച്ചു നിമിഷങ്ങൾ. ഇന്നും ഉണർന്നയുടൻ പതിവൊന്നും മുടക്കിയില്ല. കിനാവുകൾ ഓർത്തെടുത്തു തുന്നിച്ചേർക്കാനുള്ള ശ്രമങ്ങളൊക്കെ പതിവുപോലെ പരാജയപ്പെട്ടു. ഇരു കൈകളും നിവർത്തി ലക്ഷ്മി സരസ്വതി പാർവ്വതിമാരെയും ഗണപതിയെ സ്മരിച്ചു. ജാലകവിരികൾ വകഞ്ഞു മാറ്റിയപ്പോൾ പുറത്തെ ശീതക്കാറ്റിനൊപ്പം മഴയുടെ ആരവങ്ങളും അകത്തേക്കിരച്ചു കയറി. " ഇന്ന് കർക്കിടകം ഒന്ന്. നീരാട്ട് അമ്പലക്കുളത്തിലാണ്. ഹീറ്റർ ഓണാക്കേണ്ട" ഭാര്യ അവിശ്വസനീയമായ തെന്തോ കേട്ട പോലെ എന്നെ പകച്ചു നോക്കുന്നു. " പുറത്തേക്ക് നോക്കീട്ടാണോ പറേണത് ? "മഴ പെയ്യുന്നതല്ലേ? കർക്കടത്തിൽ പിന്നെ മഴ പെയ്യൂല്ലേ? എന്റെ എതിർ ചോദ്യം.  " പ്രായം പതിനാറല്ല! സ്വരത്തിലെ ഒരു താക്കീതിന്റെ കനം ഞാൻ തിരിച്ചറിഞ്ഞു. " അറിയാം. കർക്കിടത്തിലെ അശ്വതി നാളിൽ 62 തികയും." നിസ്സംഗനായി ഞാൻ. "ഇവിടെ ചെലോർക്ക് ഒരു വിജാരംണ്ട്. ഭാര്യമാര് പറഞ്ഞാ കേക്കരുത്. കേക്കരുതന്നെല്ലാ പറ്റ്വങ്കി പറഞ്ഞേനെതിരു ചിയ്യേം വേണം....
ആശുപത്രിയിലെ ജനറൽ വാർഡിൽ ഒരടുത്ത ബന്ധുവിന്റെ ബൈസ്സ്റ്റാൻഡറായി കട്ടിലിനരികിലൊരു സ്റ്റൂളിൽ ഞാൻ. ഇത്തരം നിയോഗങ്ങൾ ഇടക്കിടക്ക് എന്നെ ത്തേടി വരാറുള്ളതാണ്. സമയം രാത്രി 10 കഴിഞ്ഞു. അടുത്ത കട്ടിലിലൊരു വയോധികനാണ്. അങ്ങേർ ഉലയൂതും പോലെ ശ്വാസമെടുത്ത് ഒരു രോദനത്തിന്റെ അകമ്പടിയോടെ അനുസ്യൂതമായി ചുമക്കുന്നു. സമീപത്ത് ആരേയും കാണാനുമില്ല. ഇതധികം കണ്ടു നിൽക്കാനാവുന്നതല്ല.ഞാൻ അരികിലെത്തി. ആരേയോ പ്രതീക്ഷിച്ചെന്നവണ്ണം ചുറ്റുപാടും പരതുന്ന നനവൂറുന്ന പീളകെട്ടിയ കുണ്ടിലാണ്ട മിഴികൾ.  "ഭക്ഷണം കഴിച്ചോ? എനിക്ക് ചോദിക്കാതിരിക്കാനായില്ല. വൃദ്ധൻ ഇല്ലെന്നു് ആംഗ്യം കാണിച്ചു. വീണ്ടും അഗാധതയിൽ നിന്നു പുറപ്പെട്ടു ഉച്ചസ്ഥായിയിലെത്തി ശരീരമാസകലം ഉലച്ചുയർത്തുന്ന ചുമ. ഉയർന്നു താഴുന്ന നെഞ്ചിൻ കൂട് ഞാൻ മെല്ലെ തടവി കൊടുത്തു. അവിടെ വന്ന സിസ്റ്റർ പറഞ്ഞു  "ബൈ സ്റ്റാൻഡർ മകൻ കഞ്ഞി കൊണ്ടു വരാം എന്നു പറഞ്ഞു പോയതാണു്, നേരം കൊറേയായി"  ഏതായാലും ഞാൻ കുറച്ചു കഞ്ഞി വാങ്ങി കൊണ്ടുവന്നു് ഗ്ളാസിലാക്കി ചെറുചൂടോടെ വായിലൊഴിച്ചു കൊടുത്തു. ചുമയുടെ ഇടവേളകളിൽ നന്നേ ബുദ്ധിമുട്ടിയാണെങ്കിലും കുറേശ്ശെയായി വൃദ്ധൻ രണ്ടു ഗ്ലാസ്സോളം കഞ്ഞി കുടി...
 ഒരാശുപത്രി കട്ടിലിൽ കിടന്നായിരുന്നു സ്മാരകശിലകളുടെ പുനർവായന. പുലർമഞ്ഞിനിടയിലൂടെ കാറ്റിന്റെ കൈ പിടിച്ച് ഒഴുകിവന്ന എറമുള്ളാന്റെ പകുതി കാറ്റും പകുതി ശബ്ദവും കലർന്ന വാങ്കുവിളി കേട്ട പാടെ പുസ്തകം മാറിൽ കമഴ്ത്തി വച്ച് മീസാൻ കല്ലിനരികെ മയക്കത്തിനും ഉണർവ്വിനുമിടക്ക് തുഴയുമ്പോഴാണ് ഡോക്ടർ തന്ത്രിയും പരികർമ്മികളും ഒച്ച ബഹളവുമായി വന്നത്.  "ഹലോ നാരായണൻ, എങ്ങിനെയുണ്ട്? വന്നപാടെ അപ്പോത്തിക്കിരി ചോദിച്ചു.  മേദസ്സുമുറ്റിയ ശരീരവും കുറച്ചൊന്നിരുന്ന തണ്ണിമത്തൻ കുടവയറും ഉരുണ്ട് തൂങ്ങിയ കവിളുകളും തടിച്ച കൺതടങ്ങളുമാണ് ആദ്യമെന്റെ ശ്രദ്ധയിൽ പെട്ടത്. പക്ഷെ കണ്ണുകൾ, അവ കാരുണ്യക്കടലാണ്. കുഞ്ഞബ്ദുള്ളയുടെ ശേഷക്കാരനാണോയെന്ന് സംശയമാവും. "കൈയ്യിന് നല്ല വേദനയുണ്ട്. " ഞാൻ പറഞ്ഞു. അതു ശ്രദ്ധിക്കാതെ അദ്ദേഹം തല തിരിച്ച് ഒരു പരികർമ്മിയോട് പറയുന്നു.  "Type 2 diabetic, Frozen Shoulders "   പെൺകുട്ടികളേപ്പോലെ നെഞ്ചിലടക്കിപ്പിടിച്ച നോട്ട് പാഡ് നേരെ പിടിച്ച് പയ്യൻ തലയാട്ടി, എന്നെയൊന്ന് ഇടങ്കണ്ണിട്ട് നോക്കി അതിലെന്തോക്കെയോ കുറിച്ചു. അല്ലെങ്കിലും അവനൊരു സ്ത്രൈണഭാവമുണ്ടെന്ന് ഞാൻ കണ്ടു പിടിച്ചു. ...
 വഴിത്തിരിവ് (കഥ ) "ശ്ശോ, ഈ നശിച്ച മഴ " പണ്ടെങ്ങോ ചാണകം മെഴുകിയ തറയിൽ പടർന്ന് കയറുന്ന നനവ്. വിരിച്ചിട്ട തഴപ്പായ ഉറങ്ങുന്ന കുട്ടിയോടൊപ്പം നനവ് പടരാത്തിടത്തേക്ക് വലിച്ച് നീക്കി മുഷിഞ്ഞ കൈലി കൊണ്ടവനെ പുതപ്പിച്ച് അയാൾ ജനലിലൂടെ നിരത്തിനപ്പുറം വിശാലമായ പാടത്തേക്ക് നോക്കിയിരുന്നു. ഈറൻ കാറ്റിന്റെ തണവിനോടൊപ്പം ആളുകൾ കൊണ്ടുവന്ന് തള്ളുന്ന മാലിന്യത്തിന്റെ ദുർഗ്ഗന്ധവുമൊഴുകിയെത്തുന്നുണ്ട്. രാത്രിയിലെ തിരിമുറിയാത്ത ചൊരിച്ചിലിനു ശേഷം ഒന്ന് തോർന്നെങ്കിലും ആകാശത്തിന്റെ അടിവയർ കാളിമ പടർന്ന് ഇരുണ്ടിരിക്കുകയാണ്. ചെക്കൻ ഉറക്കം മുറിഞ്ഞ ഈർഷ്യയിൽ എന്തോ പുലമ്പി കൈലി കൊണ്ട് മൂടിപുതച്ച് ചുരുണ്ട് കിടന്നു. അവനെയങ്ങനെ നോക്കിയിരുന്നപ്പോൾ വല്ലാത്തൊരു വിങ്ങൽ അയാളെ വന്നു പൊതിഞ്ഞു. രണ്ടാഴ്ച പിന്നിലേക്ക് പടവുകളിറങ്ങുമ്പോൾ ഭീദിതമായ കാഴ്ചകളിൽ നിന്ന് രക്ഷപ്പെടാനെന്നോണം അയാൾ കണ്ണുകളിറുക്കിയടച്ചു.         * * * * * * * * * * * * രാത്രി മുഴുവൻ കലികൊണ്ടെന്നോണം മഴ തിമർത്തു ചെയ്യുകയായിരുന്നു. മലയടിവാരത്തെ ഓടിട്ട വീടിന്റെ ഉമ്മറത്തിരുന്ന് മടിയിലിരിക്കുന്ന മകന് കഥ പറഞ്ഞു കൊടുക്കുകയായിരുന്നു അയാൾ...
 സമയം ഇഴഞ്ഞും നടന്നും ചിലപ്പോൾ ഓടിയും പോയതൊന്നും നാലുമണിച്ചെടിയറിഞ്ഞ മട്ടില്ല. മീന വെയിൽ ഏറെ ചാഞ്ഞിട്ടും 3 മണിയുടെ ശൗര്യം കാട്ടിയാൽ പാവം നാലു മണിച്ചെടികൾ എന്തു ചെയ്യും ?  TV യിൽ മോഹൻലാലും ശോഭനയുമഭിനയിച്ച ഒരു പഴയ പടം കണ്ടിരിക്കുകയാണ് ഞാൻ. എന്തൊക്കെ പറഞ്ഞാലും ഈ പഹയന്റെ പ്രണയ ഭാവങ്ങൾ ഹൈറേഞ്ചിലെ നൂൽ മഴയുടെ കുളിര് പകരുന്നവയാണ്. സീനിയർ സിറ്റിസൺ ചമഞ്ഞിരിക്കുന്ന എന്നെപ്പോലും സമയരഥത്തിലേറ്റി എൺപതുകളിലെ ആദ്യ പാദങ്ങളിലെ നിഴൽ വീണ, കൊങ്ങിണിപ്പൂക്കൾ പരിലസിക്കുന്ന കയ്യാലകളുള്ള, ഇളം തണുപ്പു പകരുന്ന ഇടവഴികളിലേക്കും തോട്ടിറമ്പിലേക്കുമൊക്കെ കൈപിടിച്ചു കൊണ്ടുപോകുന്ന, അനന്യമായ മഹാസിദ്ധി.  രസച്ചരട് നിർദ്ദയം മുറിച്ച് വാതിലിൽ മുട്ടു കേൾക്കുന്നുണ്ട്. ലാലിനേയും ശോഭനയേയും ഉത്സവപ്പറമ്പിൽ പ്രണയിക്കാൻ വിട്ട് വാതിൽ തുറന്നപ്പോൾ സഹധർമ്മിണിയാണ്. കയറി വന്ന പാടെ കയ്യിലെ ഭാരമുള്ള സഞ്ചി മേശപ്പുറത്ത് വച്ച് നേരെ സെറ്റിയിൽ തല പിന്നോക്കം ചായ്ച്ച് കിടപ്പായി. നനയേൽക്കാൻ വൈകിയ തക്കാളി പോലെ മുഖത്തൊരു വാട്ടമുണ്ട്. ഏതായാലും ഞാൻ ഫാനിന്റെ സ്പീഡ് കൂട്ടിയിട്ട് കൊടുത്തു.  ഈ ഭാരവും ചുമന്ന് ബസ് സ്റ്റോപ്പ് മുതൽ നടക്ക...
"എനിക്ക് വേണ്ട സാറെ ഈ ജോലി. അനിയ നെടുത്തോട്ടെ."  വാടിയ ആമ്പൽ പൂ പോലുള്ള മുഖമുയർത്തി നിറമിഴികളോടെ പെൺകുട്ടി പറയുകയാണ്.  "നല്ലവണ്ണം ആലോചിച്ചാണോ നിങ്ങള്‍ ഈ പറയുന്നത്?  അടുത്തിരിക്കുന്ന അമ്മയോടായിരുന്നു എന്റെ ചോദ്യം.  “ അതുമതി സാറെ, ആളുകൾ സമ്മതിക്കൂല്ലാ. സമാധാനമല്ലേ വലുത്?   കൂടുതല്‍ ചോദ്യം ഒഴിവാക്കാനെന്നോണം ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കിയാണ് ഉത്തരം.          ................................ വീട്ടില്‍ നിന്ന് ഒട്ടു ദൂരെയുള്ള ഗ്രാമത്തിലെ ആഫീസില്‍ മാറ്റമായി ചെല്ലുമ്പോള്‍ ആശങ്ക തീരെയില്ലായിരുന്നു. കാരണം അവിടെ പ്രിയ സുഹൃത്ത് ഗോപിചേട്ടനുണ്ടെന്നറിയാം. സദാ പ്രസന്നവദനനായ, നല്ല നർമ്മബോധമുള്ള, എല്ലാവര്ക്കും ഉപകാരിയായ മദ്ധ്യവയസ്കന്‍. തറവാട്ടു വീതമായി ലഭിച്ച ഭൂമിയില്‍ കുറച്ചു വിറ്റ് ആഫീസിനടുത്തു തന്നെ ചെറിയൊരു വീടു വച്ചു. ചേട്ടന്റെ ശമ്പളവും അത്യാവശ്യം പുരയിട വരുമാനവുമായി വലിയ അല്ലലില്ലാതെ ജീവിച്ചു വരുന്ന, ഭാര്യയും മകനും മകളുമടങ്ങിയ ചെറിയ സന്തുഷ്ട കുടുംബം. ചേട്ടതോടൊപ്പം കയറി ചെന്നപ്പോഴെല്ലാം ഒരു കുടുംബാംഗത്തെ പോലെ എന്നെ സ്വീകരിച്ച, ഇനിയും അന്യ...